തമിഴ്നാട്;സേലത്ത് നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് വാന്‍ ഇടിച്ച് ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.
സേലം ജില്ലയിലെ ശങ്കരി ബൈപ്പാസിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.അതിവേഗത്തില്‍ പാഞ്ഞുവന്ന മിനിവാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്.
പളനിസ്വാമിയുടെ മകള്‍ ആര്. പ്രിയ (21), അറുമുഖന്റെ മകന് വിക്കി എന്ന് പേരുള്ള വിഗ്നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഗ്നേഷായിരുന്നു വാഹനം ഓടിച്ചത്.
സേലം സ്വദേശി രാജാദുരൈയുമായി രണ്ടുവര്‍ഷം മുമ്പാണ് പ്രിയയുടെ വിവാഹം നടന്നത്. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടുപേരും പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചു.
ഇതേത്തുടര്‍ന്ന് പ്രിയയെയും മകളെയും വീട്ടിലേക്ക് തിരികെകൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഭര്‍തൃവീട്ടിലേക്ക് പോയതായിരുന്നു പ്രിയയുടെ പിതാവ് പളനിസ്വാമിയും മാതാവ് പാപ്പാത്തിയും.
രാജാദുരൈയുടെ കുടുംബവുമായി സംസാരിച്ചശേഷം രാത്രി വൈകിയാണ് ഇവര്‍ പെരുന്തുറൈയിലേക്ക് പുറപ്പെട്ടത്. പുലർച്ചയോടെ വാൻ അപകടത്തിൽപ്പെടുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.