മലപ്പുറം:വാളാഞ്ചേരിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ കിടപ്പുമുറിയിലേക്ക് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിച്ചു.
വളാഞ്ചേരി ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം വൈക്കത്തൂര്‍ തെക്കിനി പള്ളിയാലില്‍ ശ്രീധരന്റെ വീട്ടിനുള്ളിലേക്കാണ് തീ കത്തിച്ചെറിഞ്ഞത്.
തിങ്കളാഴ്ച പുലര്‍ച്ച 3.30ഓടെയാണ് സംഭവം. ശ്രീധരനും ഭാര്യ അനിതയും മക്കളായ അനുരാഗും അനുശ്രീയും കിടന്നിരുന്ന മുറിയിലേക്കാണ് ജനല്‍ വഴി തീയിട്ടത്.
ഡിസ്പോസിബിള്‍ കപ്പില്‍ മണ്ണെണ്ണയും കൂടെ കടലാസ് കത്തിച്ചതുമാണ് കട്ടിലിലേക്ക് എറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അനുരാഗിന്റെ കാലിന് ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതപ്പ് കൊണ്ട് തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തൊട്ടടുത്ത മുറിയില്‍ ശ്രീധരന്റെ അമ്മ കല്യാണിയും ഉറങ്ങുന്നുണ്ടായിരുന്നു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ച പൊലീസും തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.