തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ. ലോട്ടറി വിറ്റ് ജീവിക്കുന്ന ശ്രീകലയെയും മകളെയുമാണ് ഇറക്കിവിട്ടത്.ഒരുമാസത്തെ വാടക മുടങ്ങിയതാണ് പുറത്താക്കാൻ കാരണം.
തിരുവനന്തപുരം വെടിവച്ചാൻകോവിലില്‍ കഴിഞ്ഞ 11 മാസമായി താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് ശ്രീകലയെയും 18 വയസ്സുകാരി മകളെയും വീട്ടുടമ ഇറക്കിവിട്ടത്. ഈ മാസം 30 വരെ വാടക കരാറും നിലനില്‍ക്കുന്നുണ്ട്. ഒരു മാസത്തെ വാടക മുടങ്ങിയെന്ന കാരണത്താലാണ് വീട്ടുടമ ഇരുവരെയും പുറത്താക്കിയത്.ഇരുവരെയും പുറത്താക്കിയ വീട്ടുടമ വീട്ടില്‍ താമസവും ആരംഭിച്ചു. നരുവാമൂട് പൊലീസ് സംഭവസ്ഥലത്തെത്തി. രണ്ടുദിവസം കൂടി വാടക വീട്ടില്‍ താമസിക്കാനും, പിന്നീട് സര്‍ക്കാറിന്റെ ഷെല്‍ട്ടറിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞെങ്കിലും വാടക വീട്ടില്‍ തുടരാൻ ശ്രീകലയ്ക്കും മകള്‍ക്കും ഭയമായിരുന്നു. തുടര്‍ന്ന് ശ്രീകലയുടെ അയല്‍വാസിയും സുഹൃത്തുമായ സ്ത്രീയുടെ വീട്ടിലേക്ക് ഇരുവരെയും മാറ്റി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.