തിരുവനന്തപുരം: അന്തരിച്ച ബി.ജെ.പി നേതാവ് പി.പി മുകുന്ദനെ പ്രകീര്‍ത്തിച്ച് സി.പി.ഐ നേതാവ് സി. ദിവാകരൻ. മുകുന്ദൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ശൈലിയാണ് ആര്‍.എസ്.എസ്സിനെങ്കില്‍ തനിക്കിഷ്ടമാണെന്നും ദിവാകരൻ പറഞ്ഞു.
മുകുന്ദേട്ടനെ പാടിപ്പുകഴ്ത്തിയാല്‍ പോരാ, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ പിന്തുടരാൻ കഴിയണം എന്നാണ് ബി.ജെ.പിക്കാരോട് പറയാനുള്ളത്. യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ശൈലിയുള്ള ആളാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയെല്ലാം ഇപ്പോള്‍ പോയി. പക്ഷേ അദ്ദേഹം അത് വിടാതെ പിന്തുടര്‍ന്നുവെന്നും ദിവാകരൻ കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ് ഹോട്ടലില്‍ നടന്ന അനുസ്മരണ ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. രണ്ടുചേരിയില്‍ പ്രവര്‍ത്തിച്ചപ്പോഴും വ്യക്തിബന്ധത്തില്‍ കോട്ടം തട്ടാതിരിക്കാൻ മുകുന്ദൻ ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംഘര്‍ഷം നിറഞ്ഞ നാളുകളില്‍ പരസ്പരബഹുമാനത്തോടെ പ്രവര്‍ത്തിക്കാൻ സാധിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മന്ത്രി ആന്‍റണി രാജു, മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകൻ എസ്. സേതുമാധവൻ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.