തിരുവനന്തപുരം: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മലയാള സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തേക്കാവുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്.
അവാര്‍ഡ് വിതരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വച്ച ഫ്ലെക്സുകളില്‍ എല്ലാം പ്രധാന മുഖം മമ്മൂട്ടിയായിരുന്നു. പിന്നാലെ വിവിധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും വച്ച ഫ്ലെക്സുകള്‍ വേറെ. പക്ഷേ കഴിഞ്ഞ ദിവസം സഹോദരി മരിച്ച സാഹചര്യത്തില്‍ മമ്മൂട്ടി ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹത്തിന് പകരം നന് പകല്‍ നേരത്ത് മയക്കം എന്ന അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി പുരസ്കാരം ഏറ്റുവാങ്ങി.
മമ്മൂട്ടിക്കായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ അദ്ദേഹത്തിന്റെ അവാര്‍ഡും പൊന്നാടയും ഫലകവും വച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അടക്കം സോഷ്യല്‍ മീഡിയ ഇത് പങ്കിടുന്നുണ്ട്.
അതേ സമയം മലയാള സിനിമയിലെ പുരസ്കാര അര്‍ഹര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചടങ്ങില്‍ 15 മിനിറ്റോളം ആയിരുന്നു മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ഇത്രയും സമയം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റ് നിന്ന് ഭീമൻ രഘു പ്രസംഗം കേട്ടത് ശ്രദ്ധേയമായി.
മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിന് മുന്നിലെത്തിയതും നടൻ എഴുന്നേറ്റ് നിന്നു. കാണികള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.