മുംബൈ: അപസ്മാരം ഭേദമാക്കാനാവാത്ത അസുഖമോ മാനസിക വിഭ്രാന്തിയോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം നല്‍കാനാവില്ലെന്നും മുംബെ ഹൈക്കോടതി.
അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ മാനസിക വൈകല്യമോ ആയി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമം 13 (1) വകുപ്പനുസരിച്ച് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്.
പങ്കാളികളില്‍ ഒരാള്‍ക്ക് മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്. തന്റെ ഭാര്യയ്ക്ക് അപസ്മാരമാണെന്നും ഇത് ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയാണെന്നും അത് ക്രൂരതയാണെന്നും ഭാര്യയ്ക്കൊപ്പം കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൂചിപ്പിച്ചായിരുന്നു ഹര്‍ജി. തനിക്ക് ചുഴലിയുണ്ടെന്നും എന്നാല്‍ അത് മാനസികനിലയെ ബാധിക്കാറില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.