സിപിഎം വിട്ട കോമത്ത് മുരളീധരനെ പ്രസംഗിക്കാൻ അനുവദിച്ചില്ല: തളിപ്പറമ്പില്‍ സിപിഎം സിപിഐ സംഘര്‍ഷം,

കണ്ണൂർ: തളിപ്പറമ്പ് കണികുന്നില്‍ സിപിഎം-സിപിഐ സംഘഷം, ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളും നടന്നു. സിപിഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച കാല്‍നടപ്രചാരണ ജാഥക്കിടയില്‍ ഞായറാഴ്‌ച്ച വെകുന്നേരം നാലരയോടെ കണികുന്നില്‍ വച്ചായിരുന്നു സംഘര്‍ഷം..

സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ കണികുന്നില്‍ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച്‌ എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച്‌ തള്ളുകയും ചെയ്തതായി സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.

സിപി.എം ശക്തികേന്ദ്രമായ കണികുന്നില്‍ സിപിഐക്കാരില്ലെന്നും ഇവിടെ പ്രസംഗം വേണ്ടെന്നും സിപിഎമ്മുകാര്‍ പറഞ്ഞതായി മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണൻ പറഞ്ഞു.

കോമത്ത് മുരളീധരൻ സിപിഎം പ്രവര്‍ത്തകനായിരിക്കെ മറ്റ് പാര്‍ട്ടികളെ കണികുന്നില്‍ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ നീ പ്രസംഗിക്കണ്ട എന്നും സിപിഎം പ്രവര്‍ത്തകര്‍ മുരളീധരനോട് പറഞ്ഞു. സജിത്ത്, വിജേഷ് എന്നീ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുഴപ്പമുണ്ടാക്കിയതെന്ന് സി.ലക്ഷ്മണൻ ആരോപിച്ചു.

വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ്‌ പൊലീസാണ് സംഘര്‍ഷം തടഞ്ഞത്. ജാഥ പിന്നീട് പൊലീസ് അകമ്പടിയോടെ  തുടരുകയും പുളിമ്പറമ്പിൽ സ്വീകരണത്തിന് ശേഷം മാന്തംകുണ്ടില്‍ സമാപിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം രണ്ടിന് തിട്ടയില്‍ പാലത്തില്‍ നിന്നും ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥന്റെ നേതൃത്വത്തിലാണ് ജാഥ നടന്നത്. സംഭവത്തില്‍ സിപിഐ തളിപ്പറമ്ബ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !