കൊച്ചി:പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച വിവരം മേലധികാരികളെ അറിയിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കോഴിക്കോട് തരിയോട് മുന്‍ വില്ലേജ് ഓഫീസര്‍ പി.സി.രാജേന്ദ്രന് കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
എന്നാല്‍ വിചാരണക്കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ 73കാരനായ പ്രതി അംഗപരിമിതനാണെന്നതു കണക്കിലെടുത്ത് ഹൈക്കോടതി ഒരു വര്‍ഷമായി വെട്ടിക്കുറച്ചു.കോഴിക്കോട് വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ രാജേന്ദ്രന് നല്കിയ അപ്പീല്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്.
2000 ജൂലൈയിലാണ് തരിയോട് സ്വദേശി ജോസിനോട് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.