കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ ഇന്ന് ഹാജരാകില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ ഇഡിയെ അറിയിച്ചത്.
എന്നാല്‍ ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ ശേഖരിക്കാനായില്ലെന്നാണ് ഇഡിയ്ക്ക്വിശദീകരണം നല്‍കിയിരിക്കുന്നത്.ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്തീൻ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയെങ്കിലും ഇഡി ആവശ്യപ്പെട്ട രേഖകള്‍ ശേഖരിക്കാൻ കഴിയാത്തതിനാല്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരാകാൻ ഇഡി നിര്‍ദ്ദേശിക്കുകയായിരുന്നു. എസി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
പൊതു അവധി ദിനങ്ങള്‍ ആയതിനാല്‍ ഇഡി ആവശ്യപ്പെട്ട ആദായ നികുതി രേഖകള്‍ ശേഖരിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും അസൗകര്യം അറിയിച്ചത്.
എന്നാല്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ സിപിഎമ്മിന് തിരിച്ചടിയാകും. ഇതേതുടര്‍ന്നാണ് എസി മൊയ്തീനോട് ഹാജരാക്കുന്നതില്‍ അസൗകര്യം അറിയിക്കാൻ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.