കോഴിക്കോട്: നിപ ബാധയെ തുടര്‍ന്ന് മരിച്ച യുവാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി..jpeg)
വെള്ളിയാഴ്ച വൈകുന്നേരം ശ്രവ പരിശോധനക്കായി മൊബൈല്‍ ലാബുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്, അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ പുറമേരി പഞ്ചായത്തിലെ അരൂരിലെ ബന്ധുവീട്ടില്‍ പോയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്, ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാതായതോടെ ശ്രവ പരിശോധനയും മുടങ്ങി. വീട്ടുകാര്‍ ക്വാറന്റൈനില്‍ നില്ക്കുന്ന സമയത്ത് എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരുടെ മകന് നാദാപുരത്തെ വീട്ടിലെത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
എന്നാല്‍, ഈ യുവാവിനെയും ഇന്ന് വീട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ക്വാറന്റൈന് ലംഘിച്ച് ഇവര്‍ യാത്ര ചെയ്ത വാഹനവും ഡ്രൈവറേയും കണ്ടെത്തേണ്ടതുണ്ടെന്നും ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുമാണ് നാദാപുരം ഗവ ആശുപത്രി ആരോഗ്യ വിഭാഗം അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.