കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 19 ലക്ഷം രൂപയാണ് തട്ടിയത്. കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമയ്ക്കാണ് തട്ടിപ്പില്‍ പണം നഷ്ടമായത്. പല തവണയായാണ് അക്കൗണ്ടില്‍ നിന്നും പണം പിൻവലിച്ചിരിക്കുന്നത്.
1992ല്‍ ആരംഭിച്ച അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.