പാക്കിസ്താനില്‍ സുന്നി-ശിയ സംഘര്‍ഷം;മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു,

ഇസ്ലാമാബാദ്: സുന്നി പുരോഹിതൻ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഗിൽജിത്ത് നഗരത്തിലും പരിസരത്തും ഷിയകളുടെ നേതൃത്വത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രദേശം സംഘർഷഭരിതമായി. 


ഗിൽജിത്-ബാൾട്ടിസ്ഥാനിലെ സ്ഥിതിഗതികൾ പൂർണ്ണമായും സമാധാനപരമാണെന്ന് പാകിസ്ഥാൻ ഇടക്കാല ഇൻഫർമേഷൻ മന്ത്രി മുർതാസ സോളങ്കി ഞായറാഴ്ച പറഞ്ഞു, മേഖലയിലെ വിഭാഗീയ സംഘർഷങ്ങളുടെ റിപ്പോർട്ടുകൾക്കിടയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ അധികാരികളെ നിർബന്ധിതരാക്കി.

സുന്നി പുരോഹിതൻ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഷിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗില്‍ജിത് നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധം നടന്നതോടെയാണ് മേഖല സംഘര്‍ഷഭരിതമായത്.

ഇരുവിഭാഗത്തിന്റെയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ കാരണം ഒരാഴ്ചയിലേറെയായി മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെന്ന് 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഒരു സുന്നി പുരോഹിതനും ശിയ പുരോഹിതനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവെച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഒരു സ്കൂള്‍ അധ്യാപികയെയും അധികൃതര്‍ സസ്‌പെൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !