സിയോള്‍: മകളെ ശല്യം ചെയ്ത അമ്മയ്ക്ക് ആറു മാസം തടവു ശിക്ഷ. ദക്ഷിണ കൊറിയയിലെ ഡേജിയോണ്‍ ജില്ലാ കോടതിയാണ് 50കാരിയായ സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചത്.
ആദ്യം ബൈബിള്‍ വായിക്കണമെന്ന തരത്തില്‍ വളരെ സാധാരണമായിട്ടായിരുന്നു സന്ദേശങ്ങള്‍ എന്നാല്‍ മെസേജുകള്‍ക്ക് മകള്‍ പ്രതികരിക്കാതെ വന്നതോടെ അമ്മയുടെ ശൈലി മാറി. മകളുടെ ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അപമാനകരമായ സന്ദേശങ്ങള്‍ അയക്കാൻ തുടങ്ങി. കൂടാതെ മകളെ ഒളിച്ചു പിന്തുടരുകയും വീട്ടില്‍ ഒളിഞ്ഞു നോക്കുന്നതും പതിവായെന്നും മകളുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ജൂണില്‍ പൊലീസ് അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതും ലംഘിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്. തടവു ശിക്ഷയ്ക്കൊപ്പം 40 മണിക്കൂര്‍ ആന്റി സ്റ്റോക്കിങ് വിദ്യാഭ്യാസം ചെയ്യാനും കോടതി ഉത്തരവിട്ടു. ദക്ഷിണ കൊറിയയില്‍ സ്റ്റോക്കിങ് ചെയ്യുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.