അവിഹിതം മതിയായി, ഇനി ഭാര്യയാക്കണം', പറ്റില്ലെന്ന് കേണല്‍; പെണ്‍സുഹൃത്തിനെ തലയ്ക്കടിച്ച്‌ കൊന്നു.

കൊല്‍ക്കത്ത: നേപ്പാള്‍ സ്വദേശിയായ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശിയും സിലുഗുരിയിലെ ഡാൻസ് ബാറിലെ ജീവനക്കാരിയുമായ ശ്രേയ ശര്‍മ്മ (30) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വിവാഹിതനും ലെഫ്‌നെന്റ് കേണലുമായ രാമേന്ദു ഉപാദ്ധ്യയയാണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ക്കിടെയിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സൈനികൻ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

അടുത്തിടെയാണ് സൈനിക ഉദ്യോഗസ്ഥനെ ഡെറാഡൂണിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. സിലിഗുരിയിലെ ഒരു ഡാൻസ് ബാറില്‍ വച്ചാണ് ഇയാള്‍ ശ്രേയ ശര്‍മ്മയെ പരിചയപ്പെടുന്നത്. ശ്രേയയ്ക്ക് വേണ്ടി ഒരു ഫ്ളാറ്റും ഇയാള്‍ വാടകയ്ക്ക് എടുത്തു നല്‍കി. ഇരുവരും സ്ഥിരമായി ഫ്ളാറ്റില്‍ വച്ചാണ് കണ്ടുമുട്ടാറുള്ളത്. ഒരു ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് ശ്രേയ കേണലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ശ്രേയയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഒരു ബാറില്‍ വച്ച്‌ വീണ്ടും കണ്ടുമുട്ടി. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. ഇവിടെ നിന്ന് ശ്രേയയുമായി കാറില്‍ ഒരു ഡ്രൈവിന് പോയി. നഗരത്തില്‍ നിന്നും മാറി ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ ശ്രേയയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച്‌ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിന് പിന്നാലെയാണ് സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ആ സമയത്ത് ഉപയോഗിച്ച വസ്ത്രവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥൻ വിവാഹിതനാണെന്നും ശ്രേയയെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !