ഡല്‍ഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധ ഉണ്ടാകുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് പഠനം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്) മേധാവി ഡോ.രാജീവ് ബാഹ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിപ വൈറസ്കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ നിന്ന് 20ലേറെ ഡോസുകള്‍ മോണോക്ലോണല്‍ ആന്റിബോഡി ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2018ല്‍ സമാനരീതിയില്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്ന് എത്തിച്ചിരുന്നു.
നിലവില്‍ 10 രോഗികള്‍ക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും ഡോക്ടര്‍ അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.