നിപ ബാധിച്ചവര്‍ക്ക് മരണസാധ്യത 70 ശതമാനം വരെ; കോവിഡിന് മൂന്ന് ശതമാനം -പഠനം,

ഡല്‍ഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച്‌ നിപ വൈറസ് ബാധ ഉണ്ടാകുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് പഠനം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐ.സി.എം.ആര്‍) മേധാവി ഡോ.രാജീവ് ബാഹ്‌ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡിനെ അപേക്ഷിച്ച്‌ 40 മുതല്‍ 70 ശതമാനം വരെ കൂടുതലാണ് നിപ വൈറസ് ബാധിതരുടെ മരണ സാധ്യത. കോവിഡ് വൈറസില്‍ ഇത് 2-3 ശതമാനം വരെയാണ്. 

കേരളത്തില്‍ നിപ വൈറസ്കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ നിന്ന് 20ലേറെ ഡോസുകള്‍ മോണോക്ലോണല്‍ ആന്റിബോഡി ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2018ല്‍ സമാനരീതിയില്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്ന് എത്തിച്ചിരുന്നു. 

നിലവില്‍ 10 രോഗികള്‍ക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും ഡോക്ടര്‍ അവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !