ഷാരോണ്‍ വധക്കേസ്:സിപിഎം പ്രവര്‍ത്തകൻ വിഷ്നുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി വിധി ശരിവച്ച്‌ സുപ്രീംകോടതി,

ഡല്‍ഹി: തൃശ്യൂര്‍ മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകൻ വിഷ്നുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച്‌ സുപ്രീം കോടതി.

ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസില്‍ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വര്‍ഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്.

കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇതിന് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019 കേസില്‍ കോടതി സംസ്ഥാനസര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയച്ചിരുന്നു. 

എന്നാല്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതില്‍ ഗൂഢാലോചനയില്ലെന്നും വിഷ്ണുവിനായി അഭിഭാഷകൻ എം.ആര്‍. അഭിലാഷ് വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.2012 ജനുവരിയിലാണ് ഷാരോണ്‍ കുത്തേറ്റ് മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !