യുവാവിനെ വീടുകയറി കുത്തിക്കൊന്നു; കൊലപാതകം ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ച്‌,

ഡൽഹി: യുവാവിനെ ആറംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. കൊലപാതകത്തിന് കാരണമായത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു.ഈ ക്രൂര കൊലപാതകം ഭാര്യയുടെയും മകന്റെയും മുന്നില്‍ വച്ചായിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.

തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. അരവിന്ദ് മണ്ഡല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മകന്‍ ആകാശിനെ സ്‌കൂളില്‍ നിന്ന് വിളിച്ച ശേഷം മടങ്ങുന്നതിനിടെ, മനോജ് ഹാല്‍ദര്‍ എന്നയാളുമായി അരവിന്ദ് മണ്ഡല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കം നടന്നത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. വൈകുന്നേരം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും അരവിന്ദ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

എന്നാല്‍ രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി കുത്തുകയായിരുന്നു. അരവിന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ രേഖയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അരവിന്ദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 

രണ്ട് പ്രതികള്‍ ഒളിവിലാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും ഇവരെല്ലാം സരിത വിഹാറിലെ പ്രിയങ്ക ക്യാമ്പിലെ താമസക്കാരാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !