പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസില്‍ ഹൈക്കോടതിയിലുള്ള അപ്പീലില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകൻ കെ പി സതീശൻ ആണ് രാജിവെച്ചത്.
സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നേരത്തെ സത്യാഗ്രഹം നടത്തിയിരുന്നു.വിചാരണ കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നും മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
മണ്ണാര്‍ക്കാട് കോടതിയില്‍ കേസില്‍ ഹാജരായ രാജേഷ് എം മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണം എന്നായിരുന്നു ആവശ്യം. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒപ്പമില്ല എന്ന പരാതിയുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.