ലക്നൗ: കോളേജിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് യുവാവിന് നേരെ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ എൻ. എ.എസ്കോളേജിലാണ് സംഭവം. സഹോദരിയുടെ ഫീസ് അടക്കാൻ എത്തിയ സാഹില്‍ എന്ന യുവാവിനെയാണ് സംഘം മര്‍ദിച്ചത്.
കോളേജില്‍ സാഹില്‍ മുസ്ലിം വിഭാഗക്കാര്‍ ധരിക്കുന്ന തൊപ്പി ധരിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പൊലീസ് തള്ളി.
അതേസമയം സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.