കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയും സംഘവും ജോത്സ്യനിൽനിന്നും തട്ടിയെടുത്തത് 13 പവന്റെ സ്വര്‍ണവും മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോണും.
പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെല്ലാം ചോദിച്ചറിഞ്ഞ് സൗഹൃദം സ്ഥാപിച്ച യുവതി പൂജയ്ക്കായി ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലഹരി പാനീയം കൊടുത്ത് മയക്കിയാണ് 13 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ടതു പ്രകാരം സ്വന്തം കാറില്‍ ഇയാള്‍ എറണാകുളത്ത് എത്തി. കലൂരില്‍ വച്ച് യുവതിയെ കണ്ടുമുട്ടിയശേഷം മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ എത്തുകയായിരുന്നു. അവിടെവച്ച് ലഹരി പാനീയം നല്കി മയക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് അബോധാവസ്ഥയില്‍ കണ്ട യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ ആതിര (30), കൂട്ടാളി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ (34) എന്നിവര്‍ക്കായി എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.