മുംബൈ : ബീജാപൂർ ജനറൽ അഫ്സൽഖാന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഛത്രപതി ശിവാജിയുടെ പുലിനഖം യുകെ മ്യൂസിയത്തിൽ നിന്ന് ഭാരതത്തിലേക്ക്. മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ശിവാജി അഫ്സൽ ഖാനെ വധിച്ചതിന്റെ വാർഷികത്തിന് പുലിനഖ കത്തി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമൂല്യമായ ചരിത്ര വസ്തു ഭാരതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംഗണ്ഡിവാർ ലണ്ടനിലേക്ക് പോകും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയവുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഈ മാസം അവസാനത്തോടെയാണ് മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെയിലേക്ക് പോകുന്നത്.
മഹാരാഷ്ട്ര സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണിതെന്നും മുംഗണ്ഡിവാർ പറഞ്ഞു. അമൂല്യമായ നിധിയാണ് രാജ്യത്തേക്ക് എത്താൻ പോകുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വൈകാരിക സ്വത്താണ്. മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വികാസ് ഖാർഗെയും പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. തേജസ് ഖാർഗെയും മന്ത്രിയ്ക്കൊപ്പം ലണ്ടനിലേക്ക് പോകും.
ഇത് കൂടാതെ ശിവാജിയുടെ ഉടവാളായ ജഗദംബയും താമസിയാതെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.