കോഴിക്കോട് ;വനം കൊള്ളക്കാരെ കുറിച്ച് വിവരങ്ങൾ ഇന്റലിജൻസിനു നൽകി പ്രതികളെ പിടികൂടാൻ സഹായിച്ചിരുന്ന വനിതയെ വനംവകുപ്പിന്റെ തന്നെ മറ്റൊരു വിഭാഗം പഴയ കേസിൽപെടുത്തി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
കഴിഞ്ഞയാഴ്ച 2 ആനക്കൊമ്പ് പിടിച്ചതുൾപ്പെടെ 4 കേസുകളിൽ ഇന്റലിജൻസിനെ സഹായിച്ച വനിതയെ ആണു ബുധനാഴ്ച പുലർച്ചെ 2നു വീട്ടിൽ നിന്ന് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തത്.
ഇന്റലിജൻസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ നേരിട്ട് റേഞ്ച് ഓഫിസറെ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യരുതെന്നും അവർ വിവരങ്ങൾ നൽകുന്ന വനിതയാണെന്നും പറഞ്ഞെങ്കിലും, കസ്തൂരി വിൽപന കേസിലെ കൂട്ടുപ്രതിയാണെന്ന് റിപ്പോർട്ട് എഴുതി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
മാർച്ച് 29 നാണ് കസ്തൂരി വിൽക്കാൻ ശ്രമിച്ച 3 പേരെ വനം ഇന്റലിജൻസ് പിടികൂടിയത്. കസ്തൂരി ഗ്രന്ഥികൾ വിൽക്കാൻ 3 പേർ ശ്രമിക്കുന്നു എന്ന് വിവരം കിട്ടിയതിനെ തുടർന്നാണു റിയൽ എസ്റ്റേറ്റ് ഏജന്റ് കൂടിയായ വനിത വനം ഇന്റലിജൻസിനു വിവരങ്ങൾ കൈമാറിയത്. തുടരന്വേഷണം ടെറിട്ടോറിയൽ വിഭാഗം ഏറ്റെടുത്തതിനു പിന്നാലെയാണ് വിവരം നൽകിയ ആളെ തന്നെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.