ഹിമാചൽ; ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു മേഘവിസ്സ്ഫോടനത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. കങ്കറ, ചംബ, ഹമിര്‍പുര്‍, മണ്ഡി, ബിലാസ്പുര്‍, സോളന്‍, ഷിംല, കുളു ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ഈ സീസണില്‍ ഹിമാചല്‍ മൂന്നാം തവണയാണ് പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നത്.
ഷിംല/ഡെറാഡൂണ്‍: ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും മഴക്കെടുതി. എട്ട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശിച്ചു. കങ്കറ, ചംബ, ഹമിര്‍പുര്‍, മണ്ഡി, ബിലാസ്പുര്‍, സോളന്‍, ഷിംല, കുളു ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം.
സുബതുവില് മേഘവിസ്ഫോടനമുണ്ടായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ദേശീയപാത 21ല്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നദികള്‍ കരകവിഞ്ഞ ഒഴുകുകയാണ്. എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് മൂന്ന് ദിവസം അവധി നല്കി.
ആയിരക്കണക്കിന് ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകയിൽ സുരക്ഷിതരായി പാർപ്പിച്ചിരിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.വരും മണിക്കൂറിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.