മലപ്പുറം:തീർത്ഥാടന യാത്രക്കിടെ ഇസ്രായേലിൽ കാണാതായ ഏഴുപേരെ കണ്ടെത്താനായില്ല. ഇവർ ടെൽ അവീവിലുണ്ടെന്ന് സൂചന ലഭിച്ചു. ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വഴി ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
തീർത്ഥാടന യാത്ര സംഘടിപ്പിച്ച ട്രാവൽ ഏജൻസിയുടെ പരാതിയിൽ മലപ്പുറം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഘത്തിനൊപ്പം പോയി ജോർദാനിൽ നിന്ന് തിരിച്ചുവന്ന തിരുവനന്തപുരം സ്വദേശിയെയും ഇവരുടെ ബുക്കിങ് നടത്തിയ സുലൈമാൻ എന്ന സബ് ഏജന്റിനെയും ചോദ്യം ചെയ്യും.
അതേസമയം, ഇവരെ കാണാതായതിനെ തുടർന്ന് ഇസ്രായേലിൽ തടഞ്ഞുവച്ചിരുന്ന സംഘത്തിലെ 31പേർ കഴിഞ്ഞ ദിവസം ഈജിപ്തിലെത്തി. ഇസ്രായേലിലെ ഏജന്റിന്റെ ആവശ്യപ്രകാരം ട്രാവൽ ഏജൻസി 20,000 ഡോളര്‍ (ഏകദേശം 16 ലക്ഷം രൂപ) നൽകിയതിനെ തുടർന്നാണ് രാജ്യം വിടാൻ അനുവദിച്ചത്.
ഒരാൾക്ക് 15,000 ഡോളർ തോതിലാണ് നേരത്തെ ഇവർ ആവശ്യപ്പെട്ടിരുന്നത്. ചർച്ചകള്‍ക്കൊടുവിൽ ഇതിൽ കുറവുവരുത്താൻ തയാറായി.
പത്ത് ദിവസത്തെ തീർത്ഥാടന യാത്രക്കായി 25ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട സംഘത്തിലെ ഏഴുപേരെയാണ് 27ന് ഇസ്രായേലിൽ കാണാതായത്. മസ്ജിദുൽ അഖ്സയിൽ ജുമുഅ നമസ്കാരം നിർവഹിച്ചശേഷം ഇവരെ കാണാതാവുകയായിരുന്നു. കാണാതായ നാലുപേർ തിരുവനന്തപുരം സ്വദേശികളും മൂന്നുപേർ കൊല്ലത്തുള്ളവരുമാണ്.
ഇസ്രായേലിലേക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്ന ലോബിയാണ് കാണാതാകലിന് പിന്നിലെന്ന് യാത്ര സംഘടിപ്പിച്ച മലപ്പുറം ആസ്ഥാനമായ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽസ് ആരോപിച്ചിരുന്നു.
കാണാതായ ഏഴ് പേരുൾപ്പെടെ 11 യാത്രക്കാരെ ബുക്ക് ചെയ്തത് സുലൈമാൻ എന്നയാളാണ്. ഇയാളുടെ അക്കൗണ്ടിൽ നിന്നാണ് 11 പേരുടെയും പണമടച്ചത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന 5പേർ ഇസ്രായേലി വിസ ലഭിക്കാത്തതിനെ തുടർന്ന് ജോർദാനിൽ നിന്ന് മടങ്ങി.
ഇതിൽ ഒരാൾ സുലൈമാൻ വഴി ബുക്ക് ചെയ്ത 11 പേരിൽ ഉൾപ്പെട്ടയാളാണ്. ഇയാൾ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ചോദ്യം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.