ഉത്തർപ്രദേശ് : യുപിയിലെ ഗാസിയാബാദില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.
പലകാരണങ്ങള്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍ ഓഫീസ് മുറിയിലേക്ക് തങ്ങളെ വിളിച്ചുവരുത്തി അനുചിതമായി ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. പ്രിൻസിപ്പലില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ട ഒരോ വിദ്യാര്‍ഥിനിക്കും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും അതിനുള്ള അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി. കുട്ടികളുടെ രക്ഷിതാക്കള്‍ നിയമവിരുദ്ധമായി സ്കൂള്‍ ക്യാമ്ബസില്‍ കയറിയതായും തന്നെ മര്‍ദ്ദിച്ചെന്നും ചൂട്ടിക്കാട്ടി പ്രിന്‍സിപ്പലും പരാതി നല്‍കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും നിയമനടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.