തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക്. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും.
കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്‌സിനെയടക്കം മർദ്ദിച്ച ആശുപത്രി എംഡി ഡോ. വിആർ അലോകിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ച ചർച്ചയെ തുടർന്ന് യുഎൻഎ ഏഴ് ദിവസം മുൻപ് സമ്പൂർണ പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. സൂചനാ പണിമുടക്ക് തുടർന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചിയിൽ ലേബർ കമ്മീഷണർ യുഎൻഎയുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാർ വീണ്ടും സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ ജില്ലയിലെ 39ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനത്തെ ഇത് ബാധിക്കും. മൂവായിരത്തിലധികം നഴ്സുമാർ പണിമുടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.