റിയാദ്: 51 ദിവസത്തെ വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും. പ്രിന്‍സിപ്പല്‍, സൂപര്‍വൈസര്‍ തുടങ്ങി എല്ലാ അധ്യാപകരും ഞായറാഴ്ച മുതല്‍ സ്കൂളില്‍ ഹാജരാകും.
അതേസമയം ഈ മാസം 20ന് ഞായറാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുക. അന്നാണ് വിദ്യാര്‍ഥികള്‍ ഹാജറാകേണ്ടത്. 28000 ത്തോളം സ്കൂളുകളാണ് സൗദി അറേബ്യയിലുള്ളത്.
നവംബര്‍ 16വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.