ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരിയുടെ പണവും,മറ്റ് രേഖകളുമടങ്ങിയ ബാഗ് പിടിച്ചു പറിച്ചു ഓടിയ നാടോടി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിനിയായ അഞ്ജലി (30) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടുകൂടി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുന്നതിന് ബസ്സിലേക്ക് കയറുന്നതിനിടയിൽ യാത്രക്കാരിയുടെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് ഇവര്‍ പിന്നിലൂടെ വന്ന് പിടിച്ചു പറിച്ചു കടന്നു കളയുകയായിരുന്നു.
തുടർന്ന് ഇവര്‍ ചങ്ങനാശ്ശേരി പോലീസിൽ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ പരിശോധനയിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അഞ്ജലിയെ പിടികൂടുകയായിരുന്നു.
ഇവർക്ക് പൊൻകുന്നം, തിരുവല്ല, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ, ഗുരുവായൂർ, തൃശ്ശൂർ ഈസ്റ്റ്, കരുനാഗപ്പള്ളി, തിരൂരങ്ങാടി, എടത്വ എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറിക്ക് കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ഗോപകുമാർ, സി.പി.ഓ മാരായ ശ്രീകാന്ത്, സജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.