കാഞ്ഞങ്ങാട്: സ്ത്രീകളുടെ മാലയും മൊബൈലും കവരുന്ന ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കള്‍ പിടിയില്‍
മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാനെത്തിയപ്പോഴാണ് ഡല്‍ഹി സ്വദേശികളായ ബേക്കല്‍ ജങ്ഷനില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ അസ്ലം ഖാന് (22), ഫര്ഖാന് (19) എന്നിവര്‍ പിടിയിലായത്.ഡല്‍ഹി പോലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസുള്ള ഇരുവരും ഓഗസ്റ്റ് തുടക്കത്തിലാണ് കാസര്‍കോട് ജില്ലയിലെത്തിയത്. പിന്നീട് കാസര്‍കോടും പരിസരപ്രദേശത്തുമായി നിരവധി മോഷണങ്ങള്‍ നടത്തി.
സ്ത്രീകളെ ലക്ഷ്യംവച്ച് മോഷ്ടിച്ച ബൈക്കിലെത്തി ഞൊടിയിടയില്‍ മൊബൈലും മാലയും കവരുന്നതാണ് രീതി. ചുരുങ്ങിയ കാലയളവില്‍ തന്നെ ബൈക്ക്, മൊബൈല്‍ ഫോണ്‍ മോഷണങ്ങള്‍ പതിവാക്കി.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുബൈക്കുകള്‍ കവര്‍ന്ന പ്രതികള്‍ ഇതേ ബൈക്കിലെത്തി സ്ത്രീകളുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ഓഗസ്റ്റ് രണ്ടിനാണ് പ്രതികള്‍ ആദ്യമായി ബൈക്ക് മോഷ്ടിച്ചത്. ഇതില്‍ കോട്ടിക്കുളത്ത് എത്തിയ പ്രതികള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അധ്യാപികയായ തൃക്കരിപ്പൂരിലെ പിപി ഷൈമയുടെ മൊബൈല്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പോലിസെത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൂന്നുദിവസത്തിനുശേഷം വീണ്ടും ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓടിക്കൂടിയതോടെ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ചളിയങ്കോട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോട്ടിക്കുളത്തുനിന്ന് അധ്യാപികയുടെ കയ്യില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ കാസര്‍കോട്ടെ കടയിലെത്തി വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടിച്ചത്. ഡല്‍ഹിയില്‍ വാഹനമോഷണക്കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തൊഴിലാളികളെന്ന വ്യാജേന ജില്ലയിലേക്ക് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.