ഇടുക്കി: ഇടുക്കിയില്‍ മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോല്‍പ്പിച്ച് നാലംഗ കുടുംബം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എന്നാല്‍ കുടുംബം ഒന്നാകെ ചെറുത്തതോടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മറയൂര്‍ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെ വാതില്‍ ഇളക്കുന്നത് പോലെയുള്ള ശബ്ദം കേട്ടാണ് ശ്രീലേഖ ഉണര്‍ന്നത്. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഫ്യൂസൂരി. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കാര്യമെന്താണെന്ന് നോക്കുമ്പോഴേക്കും മോഷ്ടാക്കളിലൊരാള് വീടിനകത്ത് കയറിയിരുന്നു.
ഇതോടെ വീട്ടുകാര്‍ എല്ലാവരും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു. മുറിയുടെ വാതില്‍ മോഷ്ടാവ് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വീടിന് അടുത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വേലിക്കല്ല് വച്ചായിരുന്നു മോഷ്ടാവ് വാതില്‍ പൊളിക്കാന്‍ നോക്കിയത്.
വാതിലിന്റെ താഴുകള്‍ പൊളിഞ്ഞെങ്കിലും കള്ളന്മാര് അകത്ത് കടക്കാതെ സതീശനും ശ്രീലേഖയും വാതില്‍ തള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഇതിനോടകം ബന്ധു അയല്‍ക്കാരെ കൂടി വീട്ടിലേക്ക് എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളയുകയായിരുന്നു.
സതീശന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വാതില്‍ ഉന്തിപ്പിടിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഇത് എടുത്ത കള്ളൻ 50 മീറ്റര്‍ അകലെ അത് ഫോണ്‍ ഉപേക്ഷിച്ചു. കള്ളനുമായി നടത്തിയ പോരാട്ടത്തില്‍ ശ്രീലേഖയുടെ ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.