അഥിതി തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു.

ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലവും മാനസിക വിഭ്രാന്തിയുമുള്ളവര്‍ സമൂഹത്തിനു ഭീഷണിയാകുന്നു.

തിരുവോണനാളില്‍ തടിയമ്പാട് മേഖലയിലെ നിരവധി വീടുകളില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.

പത്തോളം വീടുകളില്‍ ഇയാള്‍ കയറിയിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ രാജൻ മുറുമുവാണ് നാട്ടുകാര്‍ക്ക് ഭീഷണിയായത്. 

ഏതാനും ദിവസംമുൻപ് ഇയാള്‍ ചെറുതോണി ടൗണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാല്‍ ഇയാളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇയാള്‍ ആശുപത്രിയില്‍നിന്നു മുങ്ങി. പിന്നീടാണ് തടിയമ്പാട് എത്തി വീടുകളില്‍ കയറിയത്. 

പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി. സംസ്ഥാനത്ത് നടക്കുന്ന നിരവധി ആക്രമണങ്ങളിലും ക്രിമിനല്‍ കേസുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്ന് ഇടുക്കി പോലീസ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു.

മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്താല്‍ത്തന്നെ മാനസികരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മജിസ്ട്രേട്ടിന്‍റെ അനുമതിയോടെ തൃശൂരിലുള്ള മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിക്കണം. ഇതിനു വേണ്ട സൗകര്യങ്ങളോ ജീവനക്കാരോ പോലീസിനില്ല. ഭാഷ വശമില്ലാത്തതും പോലീസിനു പ്രതിസന്ധിയാക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !