കൊച്ചി: കോണ്‍ഗ്രസ് നേതാവായ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ സി.പി.എം. അദ്ദേഹം നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു.
കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.എൻ മോഹനൻ.നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എൻ മോഹനൻ ആരോപിച്ചു.2021 മാര്‍ച്ച് 18-ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നല്കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴല്നാടൻ വെട്ടിച്ചതായാണ് ആരോപണം.
ദുബായ്, ഡല്‍ഹി, ബെംഗളൂരു, ഗുവാഹാത്തി, കൊച്ചി എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ലീഗല്‍ സ്ഥാപനങ്ങളുണ്ട്. ശരിയായ രീതിയിലല്ലാതെ വരുന്ന പണം വെളുപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവയെ മാറ്റുന്നുവെന്നും സി.എൻ മോഹനൻ ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരുടെയും പേരില്‍ ആക്ഷേപം ഉന്നയിക്കുന്ന വ്യക്തിയാണ് കുഴല്നാടൻ. സംഭവത്തില്‍ സര്‍ക്കാരിനും വിജിലൻസിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങും'- സി.എൻ മോഹനൻ പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ തള്ളി മാത്യു കുഴല്നാടൻ രംഗത്തെത്തി. താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് നാളെ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.