കൊച്ചി:അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഓഗസ്റ്റ് 18ന് പരിഗണിക്കാനായി മാറ്റി.
ഒന്നാം പ്രതി ഹുസൈന് ഉള്‍പ്പടെയുള്ളവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവാണ് വിചാരണക്കോടതി വിധിച്ചത്.
പ്രതികളുടെ ശിക്ഷ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയില്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. 2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.