കൊല്ലം: ജയിലര്‍ സിനിമ കാണാൻ തിയറ്ററില്‍ എത്തിയതായിരുന്നു ഗണേഷ് കുമാര്‍. വിനായകന്റെ പ്രതിനായക വേഷത്തേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
വിനായകനൊക്കെ നല്ല നടനല്ലേ അതില്‍ ഒരു തര്‍ക്കവുമില്ല. വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണ്. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ല. വിനായകന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് ഗണേഷ് കുമാര്‍. വിനായകൻ നല്ല നടനാണെന്നും ചില പരാമര്‍ശങ്ങളുടെ പേരിലാണ് അഭിപ്രായ വ്യത്യാസമുള്ളത് എന്നുമാണ് താരം പറഞ്ഞത്. ഒരു നടനെന്ന നിലയിലും കലാകാരന് എന്ന നിലയിലും കഴിവുള്ളവരെ താൻ അംഗീകരിക്കുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. കണ്ടവരെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞതുകൊണ്ടാണ് സിനിമ കാണാനെത്തിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് വിവാദപരാമര്‍ശവുമായി വിനായകൻ എത്തിയത്. അതിനു പിന്നാലെ വിനായകനെ രൂക്ഷഭാഷയില്‍ ഗണേഷ് കുമാര്‍ വിമര്‍ശിക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാൻ യാതൊരു യോഗ്യതയും അര്‍ഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തില്‍ പെരുമാറാൻ കഴിയൂ എന്നാണ് ഗണേഷ് പറഞ്ഞത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.