തിരുവനന്തപുരം :സപ്ലൈകോ ഔട്ട്ലെറ്റുകളില് അവശ്യ സാധനങ്ങളുടെ സ്റ്റോക്കില്ലെന്നത് മാത്രമല്ല, സാധനങ്ങള്‍ കൂടിയ വിലക്ക് വില്‍ക്കുന്നതായും പരാതി.
സബ്സിഡി നിരക്കില്‍ നല്‍കേണ്ട അരലിറ്റര്‍ വെളിച്ചെണ്ണ എവിടെയും ലഭ്യമല്ല. പകരം ഒരു ലിറ്ററിന്റെ ശബരി വെളിച്ചെണ്ണ പകുതി സബ്സിഡി നിരക്കില്‍ നല്കുന്നു. മുളക്, മല്ലി, കുറുവ അരി തുടങ്ങിയവയ്ക്കും സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി വിലയേക്കാള്‍ കൂടിയ വിലയാണ് ഈടാക്കുന്നത്.പതിമൂന്ന് അവശ്യ സാധനങ്ങള്‍ക്ക് ഒരിക്കലും വിലകൂടില്ലെന്നതാണ് സര്‍ക്കാര്‍ അവകാശവാദം. ഇന്നലെയും മുഖ്യമന്ത്രി ഇതാവര്‍ത്തിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച വില നിലപ്രകാരം 46 രൂപയ്ക്ക് അരലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കണം. എന്നാല്‍ തിരുവനന്തപുരം പഴവങ്ങാടിയിലെയും ഫോര്‍ട്ടിലെയും സപ്ലൈകോ ഔട്ടലെറ്റുകളില്‍ അരലിറ്റര്‍ വെളിച്ചെണ്ണയില്ല.
പകരം ശബരിയുടെ ഒരു ലിറ്റര്‍ വെളിച്ചെണ്ണ. വില 126 രൂപ. മുളകിന് സര്‍ക്കാര്‍ നിശ്ചയിച്ച വില കിലോയ്ക്ക് 75 രൂപ. പക്ഷെ 40 രൂപയുടെ അരക്കിലോ പാക്കറ്റ് മാത്രേ ഇവിടെയുള്ളൂ. രണ്ടെണ്ണം വാങ്ങിയാല്‍ വില 80 ആയി.
മല്ലിയുടെ സബ്സിഡി വില കിലോയ്ക്ക് 79 രൂപയാണ്. 41.50 രൂപയ്ക്ക് അരക്കിലോ പാക്കറ്റാണ് വില്‍ക്കുന്നത്. കുറുവ അരിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 25 രൂപയാണെങ്കില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള് വില്‍ക്കുന്നത് 45 രൂപയ്ക്ക്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.