ബെംഗളൂരു: വിശാഖപട്ടണത്തെ ആകാശ് ബൈജൂസ് ബ്രാഞ്ചിനെതിരെ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ്.
ആകാശ് ബൈജൂസിന്‍റെ നീറ്റ് കോച്ചിംഗ് സെന്‍ററിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണത്തിലാണ് കേസ്.കൊൽക്കത്ത സ്വദേശിയായിരുന്ന വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി സാഹ എന്ന വിദ്യാർഥിനിയെ ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്.
സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്‍റർ അധികൃതർ വിശദീകരിച്ചത്. എന്നാൽ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.