ഹരിയാന : കഴിഞ്ഞ ദിവസം നൂഹിലുണ്ടായ വർഗീയ സംഘര്‍ഷത്തിൽ 202 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു.
വിവിധ പ്രദേശങ്ങളിൽനിന്ന് വെടിയുണ്ടകളും കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്ന് കല്ലുകളും പിടിച്ചെടുത്തു. മുൻകൂട്ടി ആസുത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഇതുവരെ 102 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.അക്രമത്തിൽ പങ്കുള്ള ആരെയും ഒഴിവാക്കില്ലെന്നും അക്രമം ആസുത്രിതമെന്നും അദ്ദേഹം പറഞ്ഞു.
നൂഹിലെ അക്രമത്തിനു പിന്നിൽ ശക്തമായ കൈകളുണ്ടെന്നു കഴിഞ്ഞ ദിവസം പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിങ് ബിജർനിയ വ്യക്തമാക്കിയിരുന്നു.
അക്രമത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.