...........................................
പകലിന്റെ ജീവപര്യന്തം
കഴിഞ്ഞു രാത്രിയുടെ കറുത്ത
തുണി എന്നിലേക്കുവന്നു
ശ്വാസംമുട്ടി പിടഞ്ഞയെനിക്കു
മിന്നാമിന്നി നുറുങ്ങുവെട്ടം
സമ്മാനിച്ചു
നിഴലുകൾ മറഞ്ഞിരുന്നു
എന്നെ തുറിച്ചു നോക്കുന്നു
ഹൃദയത്തെ നിശ്ചലമാക്കുന്ന
ഭയാനക നിശബ്ദത
പോയ്പോയ പകലുകളൊക്കെയും
തിരിച്ചു വരാനായ് കൊതിച്ചു
അവയൊക്കെയും പാഴാക്കിയതിൽ
വ്യഥാ ദുഃഖിച്ചു
നിശബ്ദതയിൽ എണ്ണഛായചിത്രങ്ങൾ
എന്നെ നോക്കി പരിഭവം പറഞ്ഞു
നാലു ചുവരുകൾക്കുള്ളിൽ ജീവിതം
കെട്ടുകാഴ്ച ആക്കിയവന്റെ
അടക്കിപിടിച്ച തേങ്ങലുകൾ
പ്രതിധ്വനിക്കുന്നു.
തളംകെട്ടിനിൽക്കുന്ന നിശബ്ദതയെ
ഭേദിച്ചുകൊണ്ട് ഇടി മുഴങ്ങി
രാത്രിയെ പകലാക്കു വാൻ
കോരിച്ചൊരിയുന്ന മഴയെത്തും
വന്നണഞ്ഞമിന്നലെന്ന
അതിഥിയെ വരവേൽക്കുവാൻ
ഞാൻ ജനാലകൾ തുറന്നു വച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.