ആലപ്പുഴ: നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുവതിയുടെ പരാതി.
പാലമേല്‍ പഞ്ചായത്തംഗം പുന്നക്കാകുളങ്ങര അനില്‍ കുമാറിനെതിരെയാണ് യുവതി നൂറനാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗ്നചിത്രം കാണിച്ചു വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷിലെത്തിയ യുവതിയോട് പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തിയെന്ന് യുവതി പറഞ്ഞു.പ്രതി രാഷ്ട്രീയക്കാരനാണെന്നും പ്രശ്നം പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നും കേസില്‍ നിന്ന് പിന്മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു.
പരാതി നല്കിയാല് നിങ്ങളുടെ ഫോണ്‍ രേഖകളും ചരിത്രങ്ങളും ചികഞ്ഞെടുക്കും.പിന്നെ മാറ്റിപ്പറയാന്‍ പാടില്ല. കേസുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാം പുറത്തറിയുമെന്ന് പറഞ്ഞ് പേടിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. കൂടാതെ തനിക്ക് ബിജെപിക്കാരില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു.
അനില്‍ കുമാറിനെതിരെ പീഡനം, ചതി, വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, പരിക്കേല്‍പ്പിക്കല്‍, വധഭീഷണി തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്. ഈ മാസം ഏഴാം തീയതി എഫ്ഐആര്‍ ഇട്ട കേസില്‍ ഇതുവരെയും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച അനില്‍ കുമാറിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അനില്‍ കുമാറിന് രാഷ്ട്രീയ സ്വാധീനത്തില്‍ പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്നും യുവതി ആരോപിച്ചു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ആണെന്നും കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നുമാണ് നൂറനാട് പൊലീസ് പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.