ഡൽഹി: ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി മോദിസർക്കാർ. ഐപിസി, സിആർപിസി, എവിടൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. നിർണായക മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവൽക്കരണത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു.നിയമം പരിഷ്കരിക്കുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത ആകും. സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവു നിയമം ഭാരതീയ സാക്ഷ്യയും ആയി മാറും.
സ്ത്രികൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമത്തിൽ പ്രാമുഖ്യം നൽകും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കാനും ബില്ലിൽ നിർദ്ദേശം ഉണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.