യുകെ: വോക്കിങിൽ വീടിനുള്ളില്‍ പത്തുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പിതാവ് ഉൾപ്പടെ മൂന്നു പേർ പ്രതികളെന്ന് സംശയം.
ഇവർക്കായി ലണ്ടൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് ശേഷം ടാക്സി ഡ്രൈവറായ പിതാവ് മാലിക് ഉര്‍ഫാന്‍ ഷരീഫ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളും രാജ്യം വിട്ടതായാണ് പോലീസ് നൽകുന്ന സൂചന.വോക്കിങിന് സമീപമുള്ള ഹോഴ്‌സെല്‍ ഗ്രാമത്തിലെ വീടിനുള്ളിലായിരുന്നു സാറ ഷരീഫ് എന്ന പത്തു വയസ്സുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞ ഉടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല ഇവർ രാജ്യം വിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയിച്ചു.
ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സാറ ഷരീഫ് താമസിച്ചിരുന്ന വീടിന് മുന്‍പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇപ്പോഴും പൊതുജനങ്ങള്‍ എത്തുന്നുണ്ട്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ആറ് കുട്ടികളുമായി പാക്കിസ്ഥാനി കുടുംബം കൊലപാതകം നടന്ന വീട്ടില്‍ താമസിക്കാന്‍ എത്തിയത്. സറേ, സസെക്സ് എന്നിവിടങ്ങളിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ തുടരുകയാണ്.


%20(30).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.