ന്യൂഡല്‍ഹി: സഹോദരനെ വേണമെന്ന് ആഗ്രഹപ്രകാരം ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റിലായി.
രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരെയാണ് കുഞ്ഞിനെ തട്ടിയെടുത്ത കേസില്‍ പൊലീസ് പിടികൂടിയത്. രക്ഷാബന്ധനില്‍ രാഖി കെട്ടാനായി സഹോദരനെ വേണമെന്ന മകളുടെ ആവശ്യം നിറവേറ്റാനായാണ് ദമ്ബതികള്‍ തട്ടിയെടുത്തത്.
ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെയാണ് അര്‍ധരാത്രി ഇവര്‍ തട്ടിയെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ ഉണരുമ്ബോഴാണു കുഞ്ഞിനെ നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ഉടൻ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പരിസരത്തെ നാനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര് ബൈക്കില്‍ ചുറ്റുന്നതു കണ്ടെത്തി. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കകം പ്രതികളെ കണ്ടെത്തിയത്.
സഞ്ജയിയുടെയും അനിതയുടെയും 17 വയസ്സുള്ള മകൻ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അപകടത്തില്‍ മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകള്‍ ആവശ്യപ്പെട്ടപ്പോഴാണു ആണ്‍കുട്ടിയെ തട്ടിയെടുക്കാൻ പദ്ധതിയിട്ടതെന്നു ദമ്ബതികള്‍ പൊലീസിനോടു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.