ചെന്നൈ: കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ കാറില്‍ മനുഷ്യന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ പിടികൂടി.
തമിഴ്നാട്ടിലെ തേനിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് ഉത്തമപാളയത്ത് നിന്നാണ് മൂവര്‍ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചിരിച്ചിരുന്ന സ്കോര്‍പ്പിയോ കാറില്‍ നിന്ന് നാവ്, ഹൃദയം, കരള്‍ എന്നീ അവയവഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ മനുഷ്യന്റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.പൂജ ചെയ്ത നിലയിലാണ് പൊലീസ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദുര്‍മന്ത്രവാദത്തിനായാണ് ശരീര ഭാഗങ്ങള്‍ ഉപയോഗിച്ചതെന്നാണ് സംശയം. ശരീര ഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്യര്യം വര്‍ദ്ധിക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ് കടത്തിക്കൊണ്ട് പോയതെന്നാണ് പ്രതികള്‍ പൊലീസിനെ അറിയിച്ചത്.
പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവം വാങ്ങിയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടികൂടിയ അവയവങ്ങള്‍ മനുഷ്യന്റേതാണോ എന്നറിയാൻ പൊലീസ് ശാസ്ത്രീയ പരിശോധനയെ ആശ്രയിക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.