കെറ്ററിംങ്ങിൽ മലയാളി അമ്മയെയും മക്കളെയും ക്രൂരമായി കൊലചെയ്ത കണ്ണൂർ സ്വദേശി സജു ചെലവേലിയിലിനു 40 വർഷം തടവ് ശിക്ഷ ലഭിച്ചു.
സംശയരോഗമായിരുന്നു കൊലയിലേക്കു നയിച്ച കാരണം. സാജുവും അഞ്ചുവും തമ്മിൽ 15 വയസു പ്രായവ്യത്യാസം ഉണ്ടായിരുന്നു , ഇവരുടെതു പ്രേമ വിവാഹമായിരുന്നു. 52 വയസുകാരനായ സാജു ഇനി 92 വയസ്സിലെ പുറത്തുവരു എന്നതാണ് സ്ഥിതി. പ്രതി കുറ്റം സമ്മതിച്ചതുകൊണ്ടു 45 വർഷം കിട്ടേണ്ട ശിക്ഷ 40 വർഷമായി കോടതി കുറച്ചുകൊടുത്തു.
രാക്ഷസരൂപം പൂണ്ട ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിനു വിധേയമായി കൊല്ലപ്പെട്ട യു കെ യിലെ കെറ്ററിംഗ് ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി കുലശേഖരമംഗലം അറക്കൽ അശോകന്റെ മകൾ അഞ്ചുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെ കൊലപാതകത്തിന് ഉത്തരവാദി ഭർത്താവ് കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ആണെന്ന് നോർത്താംപ്ടൺ Crown കോടതി കണ്ടെത്തി 40 വർഷം തടവ് ശിക്ഷ വിധിച്ചു.
ഭാര്യയെയും കുട്ടികളെയും കൊന്നത് ഭാര്യയുടെ നൈറ്റിയുടെ വള്ളി ഉപയോഗിച്ചാണെന്നും ഭാര്യയെ കൊന്നതിനു ശേഷം കുറച്ചു സമയം കഴിഞ്ഞു കുട്ടികളെയും അതെ വള്ളി ഉപയോഗിച്ചു കൊല്ലുകയായിരുന്നു. കൊല നടക്കുന്ന സമയത്തു ഫോൺ റെക്കോർഡിങ് ആയിരുന്നതു സാജു അറിഞ്ഞിരുന്നില്ല കൊലപാതകം മുഴുവൻ റെക്കോർഡ് ചെയ്തത് പൊലീസിന് വലിയ തെളിവായി മാറി. അമ്മയെ കൊല്ലുന്നതു കണ്ടു നിലവിളിച്ചു അമ്മയെ കൊല്ലരുതേ എന്ന് കുട്ടികൾ കരയുന്നതു കോടതി മുറിയിൽ പോലീസ് കേൾപ്പിച്ചു, അത് കേട്ടവർ കണ്ണീർവാർത്തു. അഞ്ചുവിനെ കൊന്നതിനു ശേഷം കുട്ടികളെ ഉറക്ക ഗുളിക കൊടുത്തു കൊല്ലാൻ ശ്രമം നടത്തിയെന്നാണ് പോലീസ് പറയുന്നു, എന്നാല്‍ പെൺകുട്ടി സാജു കൊടുത്ത പാൽ രുചിച്ചു നോക്കി പക്ഷെ ആൺകുട്ടി കുടിച്ചിരുന്നില്ല പിന്നീട് അമ്മയെ കൊന്നതുപോലെ മക്കളെയും ആ ക്രൂരൻ കൊന്നൊടുക്കി ..
കോടതിയിൽ കുട്ടികളുടെ audio കേൾപ്പിച്ചപ്പോൾ സാജു വാവിട്ടുകരഞ്ഞു എന്നാണ് കോടതിയിൽ ഉണ്ടായിരുന്ന മലയാളികള്‍ പറയുന്നത്. ബ്രിട്ടനിലെ മലയാളി ചരിത്രത്തിൽ ഇത്രയും വലിയ ശിക്ഷ ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല.
കൊലപാതകത്തിന് ശേഷം ഒരു കത്തിയുമായി സാജു സോഫയിൽ ഇരുന്ന സമയത്താണ് പോലീസ് വീട് പൊളിച്ച് അകത്തു കയറിയത്. കത്തി താഴെ ഇടാൻ ആവശ്യപ്പെട്ടു. എന്നാല്‍ നിരാകരിച്ച സജുവിന് നേരെ ഫയര്‍ ആം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. താഴെ വീണ സാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദൃശ്യങ്ങള്‍ വീഡിയോ BBC








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.