കോട്ടയം;സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന സർക്കാരും വ്യെക്തമാക്കി അതിന്റെ അടിസ്ഥാനത്തിൽ തീരദേശ മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണണമെന്നും സർക്കാർനിർദേശിച്ചു.
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാപ്പിലാക്കുമെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.കുട്ടനാട് താലൂക്കിലെ വിവിധ വിദ്യാഭ്യാസ സാധനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.അതേസമയം സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ് ഇടുക്കി കല്ലാർകുട്ടി ,പാംബ്ല ,മലങ്കര ഡാമുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു.തീര മേഖലകളിൽ താമസിക്കുന്നവർക്ക് രാത്രിതന്നെ നിർദ്ദേശം നൽകിയതായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിച്ചു.
എറണാകുളത്തെ അടക്കമുള്ള ജില്ലകളിലെ പ്രധാനപ്പെട്ട ടൗണുകളിലെല്ലാം വെള്ളം നിറഞ്ഞ നിലയിലാണ്.കോട്ടയം ജില്ലയിൽ മീനച്ചിലാറിലെയും മണിമലയാറിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു.വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.