പാലായിൽ ലോട്ടറി വില്പനക്കാരിയായ യുവതിയും യുവാവും മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ;വലവൂർ നേര്യകുന്നേൽ പ്രീതി (31)നെ യാണ് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുൻപ് യുവതിയെ വീട്ടിൽനിന്ന് ബൈക്കിൽ കൂട്ടിക്കൊണ്ട് പോയ വലവൂർ വളയംപാറയിൽ വി ജി പ്രകാശിനെ (54) ശനിയാഴ്ച വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇതിന് ശേഷം ഞായർ ഉച്ചയോടെയാണ് വലവൂർ കൂവയ്ക്കമല ഭാഗത്ത് ട്രിപ്പിൾ ഐടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്നാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹംങ്ങൾ അഴുകിയ നിലയിലായിരുന്നു. ഇരുവരും പാലായിൽ ലോട്ടറി വിൽപ്പന തൊഴിലാളികളാണ്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ബൈക്കിൽ എത്തിയ പ്രകാശ്, പ്രീതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയതായി പ്രീതിയുടെ അമ്മ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇരുവരെയും കാണാതായത്. ഇത് സംബന്ധിച്ച് പാലാ പൊലീസിൽ പരാതി നൽകിരുന്നു. 

അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളിലായി ഒരു ഇരുവരുടെയും മൃതദേഹം കണ്ടു കിട്ടിയത്. നഗ്നമാക്കപ്പെട്ട നിലയിൽ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ ചുറ്റിവരിഞ്ഞനിലയിൽ കാണപ്പെട്ടു. 

വിജനമായ സ്ഥലത്തെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് ഉപേക്ഷിച്ച് പോയ പ്രീതി, ഭാര്യയും മൂന്ന് കുട്ടികളുമുള്ള പ്രകാശുമായി അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.    

പ്രീതിക്ക് 13 ഉം നാലും വയസിലുള്ള രണ്ട് കുട്ടികളുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയായ മൂത്ത കുട്ടിയെ പൊലീസ് കൂട്ടിക്കൊണ്ട് പോയി സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയർ സെന്ററിന് കൈമാറി. 

ഇളയകുട്ടി പ്രീതിയുടെ അമ്മയുടെ സംരക്ഷണയിലാണ്. പ്രീതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രകാശിന്റെ സംസ്കാരം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !