കല്ലെറിഞ്ഞു കാറും തലയും തകർത്ത സിപിഎം പ്രവർത്തകരോടും' പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനോടും പരാതികളില്ലാതെ' ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രം സംസാരിച്ച നേതാവ്''

കണ്ണൂർ ;2013 ഒക്ടോബറിൽ കണ്ണൂരിൽ നടന്ന കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്‌ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി. ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുൻപേ സി.പി.എം. പ്രവർത്തകർ ഉമ്മൻ ചാണ്ടിയെയും സംഘത്തെയും തടഞ്ഞു.

കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകൾ പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകർത്ത കല്ല് ഉമ്മൻ ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു.

സോളാർ വിവാദച്ചൂടിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. ചാണ്ടി പങ്കെടുത്തിരുന്ന പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി വീശുകയായിരുന്നു പതിവ്. കല്ലുകളിൽ ഒന്ന് നെഞ്ചത്തു കൊണ്ടെങ്കിലും പരിക്കേൽപ്പിച്ചില്ല.

കാറിന്റെ പിൻസീറ്റിൽ ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു.  പരിക്ക് വകവെക്കാതെ അദ്ദേഹം ജനങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

ആക്രമണത്തിൽ എൽഡിഎഫിന് പങ്കില്ലെന്നും, ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നറിയാൻ അന്വേഷണം നടത്തണമെന്നും ആരോപണത്തോട് പ്രതികരിച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രതികരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !