ഡല്‍ഹി: ഇന്ത്യ വാങ്ങുന്ന പുതിയ 26 റാഫേൽ യുദ്ധവിമാനങ്ങൾ നാവികസേനയുടെ ഭാഗമാക്കാനാണെന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യം.ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ 26 യുദ്ധവിമാനങ്ങളും.
നിലവിൽ 36 റാഫേൽ വിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സ് ഉപയോഗിക്കുന്നുണ്ട്. അതിനോടൊപ്പം 26 വിമാനങ്ങളും ഉടൻ ചേരുമെന്നാണ് ഫ്രഞ്ച് വിമാനനിർമ്മാണ കമ്പനിയായ ദസോ ഏവിയേഷന്റെ അറിയിപ്പ്. നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുന്നതിനായി പുറപ്പെടുന്നതിനു മുമ്പേ തന്നെ 26 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യയിൽ നടന്നിരുന്നു.നേരത്തെ നടന്ന റാഫേൽ ഇടപാടുകൾ സംബന്ധിച്ച അഴിമതി ഇന്ത്യയിൽ വലിയ ചർച്ചയാക്കിയിരുന്നു പ്രതിപക്ഷം. വിവാദമായ അനിൽ അംബാനി- റാഫേൽ ബിസിനസ് ഇടപാട് അവസാനിപ്പിക്കുകയാണെന്ന സൂചനകളും പുറത്ത് വന്നിരുന്നു.
റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടക്കുന്ന അന്വേഷണങ്ങളിൽ പാരീസിലെ മജിസ്ട്രേറ്റുമാർ ഇന്ത്യൻ ഏജൻസികളുടെ സഹകരണവും തേടിയിട്ടുണ്ട്. അതിൽ കേന്ദ്രസർക്കാർ എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് ഫ്രാൻസും ഇന്ത്യയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.