കൊല്ലം: കൊട്ടാരക്കര ചെങ്ങമനാടിൽ മാനസിക വൈകല്യമുള്ള അമ്മയെ മകൻ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
'മെയ് മാസം മുതൽ തലവൂർ അരിങ്ങട സ്വദേശിനി 55 വയസ്സുള്ള മിനി കലയപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും മിനിയെ മകൻ ജോമോൻ രാവിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും വഴിയായിരുന്നു കൊലപാതകം.
മിനിയുമായി ബൈക്കിൽ പോകുമ്പോൾ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് മകൻ കുത്തുകയായിരുന്നു. നടുറോഡിൽ മിനിയെ ജോമോൻ കുത്തി വീഴ്‌ത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
2007 മുതൽ കലയപുരത്ത് ചികിത്സയ്‌ക്കുന്ന മിനി ചികിത്സ കഴിയുമ്പോൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രീതി. ഇതിന്റെ ഭാഗമായി വീട്ടിലേക്ക് മടങ്ങാൻ മകനെ വിളിച്ചു വരുത്തിയതും മിനി തന്നെയായിരുന്നു. ജോമോനും മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.