കോട്ടയം: ചെന്ത്രാപ്പിന്നിയില്‍ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.
കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റം കരിപ്പായില്‍ വീട്ടില്‍ ഹിജാസ് 50 നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15ന് ചെന്ത്രാപ്പിന്നി സര്‍വീസ് സഹകരണ ബാങ്കിന് സമീപം റോഡരികില്‍ ഫ്രൂട്ട്സ് കച്ചവടം ചെയ്യുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ചു 5000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
മഞ്ചേരി വള്ളുവന്പുറം ഗ്രാന്റ് ലോഡ്ജിൽ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
സിസിടിവിയിലെ ദൃശ്യങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹോണ്ട ആക്ടീവ ആണെന്ന് വ്യക്തമായിരുന്നു. വണ്ടിയുടെ ഉടമസ്ഥന്റെ നന്പര് ശേഖരിക്കുകയും മൊബൈല്‍ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു.
ഇത്തരത്തില്‍ ഇയാള്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കയ്പമംഗലം ഇൻസ്പെക്ടര്‍ ഇ. ബാലകൃഷ്ണൻ, എസ്ഐ സി.എസ്. സൂരജ്, ഗ്രേഡ് സീനിയര്‍ സിപിഒമാരായ കെ.ഡി. രമേഷ്, വിനോദ്, ബിനോയ്, സുനില്‍കുമാര്‍, സിപിഒമാരായ ഡെൻസ്മോൻ, അനന്ദുമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ശ്രീനാരായണപുരം പനങ്ങാട് സമാന രീതിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആരേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.